പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം


പഴഞ്ചൊല്ലുകള്‍ പറയാതെ പറഞ്ഞ ഒരു കഥയുണ്ട് , പ്രതിഭാശാലികളായ നമ്മുടെ പൂര്‍വികരുടെ കഥ. ചുറ്റുപാടുകളെ നിരീക്ഷിച്ചു  പരീക്ഷിച്ചു അറിവ് നേടിയവരുടെ കഥ. കുറുകിയ വാചകങ്ങള്‍ക്കപ്പുറം അവ രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്. സര്‍ഗശേഷിയുള്ള ഒരു തലമുറയുടെ ചരിത്രം. കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടപ്പെട്ട ഒരു ഉള്‍കാഴ്ചയുടെ നിത്യസ്മാരകങ്ങളായി അവ ഇന്നും നിലകൊള്ളുന്നു.

പഴഞ്ചൊല്ലുകള്‍ എവിടെ എപ്പോള്‍ തുടങ്ങി എന്നത് ചികഞ്ഞെടുക്കാനാവാത്ത ഒരു വസ്തുതയാണ്.അവ എന്നും സമകാലീനമായതുകൊണ്ട് അത്തരം അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലതാനും.നമുക്ക് നമ്മുടെ പൂര്‍വികര്‍ തന്ന വരദാനങ്ങളായിരുന്നു അവ. കാലങ്ങളായി മനുഷ്യരാശിയെ നന്മയിലേക്കു നയിക്കാനുള്ള വാമോഴികളായി അവ പ്രചരിച്ചു.എന്നാല്‍, തലമുറകളായി പരിപോഷിച്ചു വന്ന ആ നീരുറവ വറ്റിയതാണോ? കഴിഞ്ഞ ചില തലമുറകള്‍ക്കായി അവ ദാഹജലം ചുരത്തുന്നില്ലലോ? ഒരു പക്ഷേ അവ മണ്ണിന്നഗാത ഘര്‍ത്തങ്ങളില്‍ വിശ്രമം കൊള്ളുകയായിരിക്കാം.........

ഇത്തരം ഒരു തിരോദാനം എന്തിനെയാണ് സൂചിപ്പിക്കുന്നത്? അത് അന്യംനിന്നുപോയികൊണ്ടിരിക്കുന്ന മനുഷ്യന്‍റെ  സര്‍കാത്മ്കതയുടെ ചൂണ്ടു പലകയാണ്. പഴഞ്ചൊല്ലുകള്‍ മനുഷ്യന്‍റെ നിരീക്ഷണപാടവത്തിന്‍റ്റ്റേയും  സര്‍കാത്മകതയുടേയും സമ്മേളനങ്ങളായിരുന്നു. ഒരേ സമയം കാവ്യാത്മകതയും പ്രായോകികതയും അവയില്‍ നിറഞ്ഞു നിന്നു.ചുറ്റുപാടുകളിലും കാണുന്ന സാധാരണമായ ജീവിത കാഴ്ചകള്‍കൊണ്ട് ആഴത്തിലുള്ള ജീവിത പ്പൊരുളുകള്‍, നമ്മുടെ പൂര്‍വികര്‍, നമുക്കു വെളിപ്പെടുത്തിത്തന്നു.ഉപമയായിരുന്നു അതിന്‍റെ രസതന്ത്രം.
  
നമുക്ക് ചില പഴഞ്ചൊല്ലുകള്‍ തന്നെ പരിശോധിച്ചു നോക്കാം. ഉദാഹരണമായി "മുറ്റത്തെ മുല്ലക്ക് മണമില്ല", " എണ്ണിയ പയര്‍ അളക്കണ്ട", "നെയ്യേറിയാല്‍ അപ്പം കേടുവരില്ല", "കാണം വിറ്റും ഓണം ഉണ്ണണം", "വേലി തന്നെ വിളവു തിന്നുക", "ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം","ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം" തുടങ്ങിയവയില്‍ അന്നത്തെ പ്രകൃതിവര്‍ണന, കൃഷി, പാചകം, ഉത്സവങ്ങള്‍, വീടുപകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു ആഴത്തിലുള്ള നിരീക്ഷണം കാണാം.അവ പകരുന്ന 
അര്‍ത്ഥതലങ്ങള്‍ക്കു പുറമെയാണിത്.തന്‍റെ ചുറ്റുപാടുകളോട് ഉണര്‍ന്നിരിക്കുന്ന ഒരു പിന്‍തലമുറകളെക്കൂടി ഇത് സൂചിപ്പിക്കുന്നു.

വായ്ക്കു രുചിയുള്ള ഇത്തരം ശൈലികളും ചൊല്ലുകളും  ഇന്നെവിടെയാണ്? കാലനുസ്രിതമായി അവ അവതരിപ്പിക്കപ്പെടേണ്ടതല്ലേ?.നമ്മുടെ ഇന്ദ്രീയങ്ങളുടെ സംവേദന ശേഷി നഷ്ടപ്പെട്ടുവോ? നന്മക്കായാലും തിന്മക്കായാലും മാറ്റങ്ങള്‍ ഇന്നിവിടെ, ഈ ലോകത്ത്,  നടക്കുന്നുണ്ട്. പരിഷ്കൃതമാണെന്ന് പറയപ്പെടുന്ന ഉപഭോഗവസ്തുക്കളും ജീവിതരീതികളും കൊണ്ട് ഇവിടം സമ്പന്നമാണ്.ഇവയൊന്നും ഏന്തേ ചൊല്ലുകളും ശൈലികളുമായി രൂപാന്തരപ്പെടുന്നില്ല? കാലത്തിനോട് മല്ലിട്ടു വേഗത്തില്‍ കുതിക്കുന്ന നമുക്ക്, നമ്മുടെ ചുറ്റുപാടിനെ അറിയാന്‍ കഴിയുന്നില്ല. ശാരീരികമായും മാനസികമായും ഭാവിയിലേക്ക് ചേക്കേറുന്ന നാം ഇന്നിന്‍റെ ലോകത്തെ കാണുന്നില്ല. ഏതോക്കെയോ ബാഹ്യപ്പ്രേരണകളാല്‍ നാം ഗതി കിട്ടാ പ്രേതങ്ങള്‍ പോലെ അലയുന്നു.കുഞ്ഞായിരുന്നപ്പോള്‍ നമുക്കുണ്ടായിരുന്ന ആ ജിജ്ഞാസ സമൂഹം തല്ലിക്കെടുത്തിയിരിക്കുന്നു. മുന്‍വിധികളില്ലാതെ സ്വതന്ത്രമായി ലോകത്തെ അറിയാനായി നാം ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ഓരോ നിമിഷവും ഓരോ പരീഷണങ്ങളാവുന്നു .അവിടെ തെറ്റുകള്‍ പാപമല്ല മറിച്ച് പാഠമാവുന്നു, അപകടങ്ങള്‍ ശ്രദ്ധ നല്‍കുന്നു.

Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

ദൈവത്തിന്റെ കൈയൊപ്പുകള്‍