Posts

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

Image
ഈയിടെയായി, പ്രത്യേകിച്ച് "ഞാന്‍ പ്രകാശന്‍" എന്ന സിനിമ ഈറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു സംവാദമാണ് മോഹന്‍ലാലാണോ അതോ ഫഹദ് ഫാസിലാണോ മികച്ച നടന്‍ എന്നത്. സത്യത്തില്‍ ഈ ഒരു താരതമ്യത്തിന് എന്തര്‍ത്ഥമാണുളളത്? ഒരു വ്യക്തിയും മറ്റൊരു വ്യക്തിയ്ക്ക് പകരമാവുന്നില്ല എന്നതാണ് സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം, താരതമ്യപ്പെടുത്താന്‍ "അഭിനയശേഷി" ഒരു അളക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു നടന്റെ പ്രകടനത്തിന്റെ മികവ് എപ്പോഴും മാറിക്കൊണ്ടിരിയ്ക്കും. ചെയ്യുന്ന കഥാപാത്രം, ചെയ്യിപ്പിയ്ക്കുന്ന സംവിധായകന്റെ കഴിവ്, തിരക്കഥയുടെ മികവ്, നടന്റെ മാനസികാവസ്ഥ ഇതെല്ലാം ഒരാളുടെ പ്രകടനത്തിനെ ബാധിച്ചുകൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഇന്ന് മോശമായി അഭിനയിയ്ക്കുന്ന നടന്‍ നാളെ നന്നായി അഭിനയിച്ചു എന്നു വരാം. അല്ലെങ്കില്‍ പിന്നെ എല്ലാവര്‍ഷവും ഒരേ വ്യക്തിയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കൊടുത്താല്‍ മതിയല്ലോ? ഏഷ്യാനെറ്റ് അവാര്‍ഡ്‌സിലൊഴിച്ച് അഭിനമികവിന് പുരസ്‌കാരം കൊടുക്കുന്ന ഒരു അവാര്‍ഡ് ചടങ്ങിലും തന്നെ അങ്ങനെ സംഭിവിയ്ക്കുന്നില്ല എന്നതുകൊണ്ടുതന്നെ അത് സത്യമാണെന്ന് നമുക

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

Image
ഈ ഒടിയന്‍ കോലാഹലങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസവും അതിനുമുന്‍പും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ മനസ്സില്‍ ഉണ്ടായ ഒരു ചോദ്യമാണിത്. സത്യസന്ദമായി ആലോചിച്ചപ്പോള്‍ അല്ല എന്നു തന്നെയാണ് ഉത്തരം കിട്ടിയത്. ഒരു പരസ്യചിത്രം എന്നു പറയുന്നത് ഒരു പ്രോഡക്ട് വില്‍ക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെ അതിന് ചില നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. അത് ആരെ ഉദ്ദേശിച്ചാണോ മാര്‍ക്കറ്റില്‍ ഇറക്കുന്നത് അതു അവരെകൊണ്ട് വാങ്ങിപ്പിയ്്ക്കുക എന്നതാണ് ഏതൊരു പരസ്യ സംവിധായകന്റേയും ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ കച്ചവടം കൂട്ടുക എന്നതില്‍ കവിഞ്ഞ്, കലാപരമായ ഒരു പ്രതിബദ്ധതയും പരസ്യ ചിത്രങ്ങള്‍ക്കില്ല. എന്നാല്‍, ഒരു സിനിമ അങ്ങനെയല്ല. ആത്യന്തികമായി അതൊരു കലാ സൃഷ്ടിയാണ്. ഒരു കലാ സൃഷ്ടിയുടെ ലക്ഷ്യം എന്നു പറയുന്നത് അത് കാണുന്ന ആളെ രസിപ്പിച്ച് അയാള്‍ക്ക് നല്ലൊരു അനുഭവം പ്രദാനം ചെയ്യുക എന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ ഇന്ന് ഒരു വ്യവസായം കൂടിയാണ് എന്ന കാര്യം വിസ്മരിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായ നേട്ടം പ്രധാനവുമാണ്. പക്ഷേ അത് നേടിയെടുക്കേണ്ടത് നല്ലൊരു സൃഷ്ടി പ്രേക

കെട്ടും കെട്ടി ശബരിമലയ്ക്ക്...

Image
അയ്യപ്പനെ വിശ്വസിയ്ക്കുന്ന സ്ത്രീകള്‍ക്കൊന്നും ആചാരം മുന്നോട്ട് വെയ്ക്കുന്ന പ്രായത്തിലല്ലാതെ പോകണമെന്നില്ല. ശബരിമലയില്‍ വിലക്കെന്ന് ഒരു സ്ത്രീയും പരാധിപ്പെടുന്നതോ പ്രതിഷേധിയ്ക്കുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല. മണ്ഡലകാലങ്ങളില്‍ ഭക്തിയോടെ വ്രതമെടുക്കുന്ന അയ്യപ്പന്‍മാരേയും അവരെ സന്തോഷത്തോടെ യാത്രയയക്കാന്‍ കെട്ടുനിറ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വീട്ടമ്മമരേയും മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഈ പ്രശ്‌നം? ഇനി പ്രശ്‌നം അവിശ്വാസികള്‍ക്കാണെങ്കില്‍... അവര്‍ക്കിതിലെന്തു കാര്യം? അയ്യപ്പനെ വിശ്വാസമില്ലാത്തവര്‍ക്ക് അതിന്റെ ആചാരങ്ങളില്‍ ഇടപെടാന്‍ എന്ത് അധികാരം ആണുളളത്. അതുകൊണ്ട് തന്നെ അവിശ്വാസികളായ ആള്‍ക്കാരുടെ അഭിപ്രായങ്ങളെ പാടെ തളളിക്കളയേണ്ടത് അനിവാര്യമാണ്. പിന്നെ ഹിന്ദുമത്തിലെ അനാചാരങ്ങള്‍... അതിനെ കൂട്ടുപിടിച്ചാണല്ലോ പലരും ഈ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. സതിയും, തൊട്ടുതീണ്ടിക്കൂടായ്മയും, ക്ഷേത്രപ്രവേശന വിലക്കുമെല്ലാം അനാചാരങ്ങള്‍ തന്നെയാണ്. നിര്‍ത്തലാക്കിയത് സ്വാഗതാര്‍ഹം തന്നെയാണ്. പക്ഷേ ഒരു കാര്യമുണ്ട്. അവിടെയെല്ലാം ബലിയാടുകള്‍ അതായത് ചൂഷണം അനുഭവിയ്ക്കുന്നവര

കലിയുഗവരദാ കാനനവാസാ....നീ തന്നെ തുണ

Image
മീന്‍വയില്‍ ഒരു ഫോണ്‍ സംഭാഷണം. അയ്യപ്പന്‍ : ഡാ കൃഷ്ണാ, ഞാനാഡാ,               അയ്യപ്പനാഡാ....ചെറുതായിട്ട് പണി പാളീന്നാ തോന്നണെ ഗുരുവായൂരപ്പന്‍ : ഞാന്‍ അറിഞ്ഞഡാ... അയ്യപ്പന്‍ : ഹും. അവന്മാര് എന്നെ പൂട്ടാനാ നോക്കണേ, കൂടെ നിന്ന് കാശു പറ്റണവന്മാരും എന്നെ ഒറ്റിക്കൊടുത്തു. ഗുരുവായൂരപ്പന്‍ :  അല്ലേലും എല്ലാ കാര്യത്തിലും അവന്മാര്‍ക്ക് ഇരട്ടത്താപ്പാണ്. അയ്യപ്പന്‍ :  പിന്നെ, ഇതൊന്നും നശിച്ചാ, നമ്മളെപ്പോലുളളവര്‍ക്ക് ഒന്നും വരാനില്ല...പാവപ്പെട്ട വിശ്വാസികള്‍ക്ക് പോയി. അവര്‍ക്ക് വേണ്ടിയാണല്ലോ നമ്മളീ ആചാരങ്ങളൊക്കെ ഉണ്ടാക്കിയത്...ബുദ്ധിയുണ്ടെങ്കില്‍ അവര് പ്രതികരിയ്ക്കട്ടെ. ഗുരുവായൂരപ്പന്‍ : അതെ, സ്വന്തം സംസ്‌കാരത്തില്‍ തൊട്ടപ്പോള്‍ തമിഴര് പ്രതികരിച്ചത് ഇവര് ഓര്‍ക്കട്ടെ. അയ്യപ്പന്‍ : പക്ഷേ ഒരു കാര്യോണ്ട്, ഇതിന്റെ പിന്നില് വിശ്വാസികളായ സ്ത്രീകളല്ല മറിച്ച് മഹത്തായ ഈ സംസ്‌കാരത്തിന്റ പ്രധാന ശകതി സ്രോതസ്സുകള്‍ തകര്‍ക്കാ എന്ന ചിലരുടെ ഗൂഢ ലക്ഷ്യാണ്. പ്രബുദ്ധ കേരളം അത് മനസ്സിലാക്കട്ടെ... ഗുരുവായൂരപ്പന്‍ : എല്

ദൈവത്തിന്റെ കൈയൊപ്പുകള്‍

Image
ദിലീപ് : എടാ ജാങ്കോ നീയും പെട്ടു അല്ലെ? ബിഷപ് : ജാങ്കോ അല്ല, ഫ്രാങ്കോ...! ദിലീപ് : ഓ, ഇനി ഇപ്പോ എന്തായിട്ടെന്താ? എല്ലാം പോയില്ലെ? എന്നാലും ചേട്ടാ നമ്മള്‍ തമ്മില്‍ നല്ല സാമ്യണ്ട് അല്ലെ? ബിഷപ് : ആ ശരിയാടാ ഹൂവെ. നിന്റെ കാര്യങ്ങളൊക്കെ അങ്ങ് ജലന്തറില്‍ ഇരിയ്ക്കുമ്പോ കണ്ടാര്‍ന്നു. അന്ന് സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേക പ്രാര്‍ത്ഥനയും ഞാന്‍ കൈകൊണ്ടതാ. പക്ഷേ,എനിയ്ക്കും ഇങ്ങനെ ഒരു ഗതി വരൂന്ന് വിചാരിച്ചതേ ഇല്ല. ദിലീപ് : അതങ്ങനാ വിചാരിയ്്ക്കാത്തതു നടക്കും. ബിഷപ് : കാര്യങ്ങളൊക്കെ അങ്ങ് സ്മൂത്തായി പോവാര്‍ന്നു. ആ ' കുറുവിലങ്ങാട് ' വന്നെപ്പിന്നെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ദിലീപ് : വെറുതെ അല്ല, പേരു തന്നെ നോക്കിയെ... കുറു-വിലങ്ങാട്..വിലങ്ങങ്ങട് വീണില്ലേ? ബിഷപ് : ശരിയാണല്ലോടാ ഹൂവെ, അതങ്ങ് അറം പറ്റി പോയല്ലോ? ദിലീപ് : പിന്നല്ലാതെ, എന്റെ ചേട്ടാ നമ്മള് ചെയ്യണ കാര്യങ്ങള്‍ നമ്മള്ക്ക് തന്നെ പണി തരല്ലെ, പിന്നെന്താ ചെയ്യാ.. ബിഷപ് : ഹെയ്്, മോനെ നിനക്കും അങ്ങനെ പറ്റിയോ? ദിലീപ് : സംശയമുണ്ടോ, ' സൂത്രധാരന്‍ ', ' വെല്‍കം ടു സെന്‍ട്രല്‍ ജെയ്‌ല് ' എല്ലാം അ

കോരനും ശങ്കരനും......

Image
കോരനും ശങ്കരനും ഒരുമിച്ചു പഠിച്ചവരാണ്. ഏതാണ്ട് ഒരേ പോലത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന അവര്‍ ഒറ്റ സുഹൃത്തുകളുമായിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ രണ്ട് വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തപ്പെട്ടു. നമ്മുടെ 'കുമാരപിളള സാര്‍' പറഞ്ഞ പോലെ അവര്‍ തമ്മിലുളള അന്തര്‍ധാര ശക്തമായിരുന്നില്ല എന്നര്‍ത്ഥം. കോരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ തനിയ്ക്കു പാരമ്പര്യമായി കിട്ടിയ പലചരക്കു കട നടത്തിപ്പോന്നു. തന്റെ കച്ചവടത്തെ ചുറ്റിപ്പറ്റി അയാള്‍ കുടുംബം പുലര്‍ത്തി. എന്നാല്‍ ശങ്കരന്റെ ജീവിതം സംഭവബഹുലമായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന അയാള്‍ പതിയെ രാഷ്ട്രീയത്തിലിറങ്ങി ആ മേഖലയില്‍ പച്ചപിടിച്ചു. പാര്‍ട്ടി ശങ്കരന് ഒരു പ്രശ്‌നമല്ലായിരുന്നു. ഇടതും വലതും നടുക്കുമെല്ലാം അയാള്‍ പ്രവര്‍ത്തിച്ചു. 'പഞ്ചവത്സര ഭരണപദ്ധതി' നില നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ അയാള്‍ ഒരോ അഞ്ചു വര്‍ഷത്തിലും തന്റെ പാര്‍ട്ടി പുതുക്കിക്കൊണ്ടിരുന്നു. പാര്‍ട്ടിയേതായാലും ഭരണം കിട്ടിയാ മതി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ഇങ്ങനെയൊക്കെയാണെങ്കിലും ത

പാഠം 1 : പ്രളയം

Image
കനത്ത മഴ സൃഷ്ടിച്ച പ്രളയത്തിന് ശേഷം ഇപ്പോള്‍ മറ്റൊരു പ്രളയം നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് കേരളം. വിവാദങ്ങളുടെ പ്രളയം. കുത്തൊഴുക്കില്‍പ്പെട്ട പൊങ്ങുതടി പോലെ സത്യം വിവാദങ്ങളുടെ കലങ്ങിമറിച്ചിലില്‍ നിലവിട്ട് ഒറ്റപ്പെട്ടു പോയിരിയ്ക്കുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് കാര്യം മനസ്സിലാക്കുക എന്നതാണ് സത്യം അറിയാനുളള ഏക വഴി. ഇന്ത്യയുടെ മെട്രോമാനെ നമുക്കെല്ലാം അറിയാം. കര്‍മ്മശേഷികൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും സ്വന്തം പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ആധുനിക ഇന്ത്യയുടെ ശില്പിയായി അദ്ദേഹത്തെ അവരോധിച്ചാല്‍ അതില്‍ ഒട്ടും തെറ്റുപറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് തന്നെ ഇ. ശ്രീധരന്റെ വാക്കുകളെ നമുക്ക് പൂര്‍ണമായി വിശ്വസിയ്ക്കാം. വളരെ ലളിതമായി അദ്ദേഹം പ്രളയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നു. അവ ഇവയാണ്: 1. കാലാവസ്ഥ പ്രവചനത്തില്‍ സംഭവിച്ച ഗുരുതരമായ പാളിച്ച. 2. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച. 3. തെറ്റായ സ്ഥലങ്ങളില്‍ വിവേചന ബുദ്ധിയില്ലാതെ വീടുകള്‍ കെട്ടിപ്പൊക്കിയത്. 4. അനധികൃത കയ്യേറ്റങ്ങള്‍ (കാടും, പുഴയും, കുന്നും). 5. വന നശീകരണം